Sunday 26 May 2013

ഗ്രാമ വിശുദ്ധിയുടെ തിരുശേഷിപ്പുകൾ.

ഗ്രാമ വിശുദ്ധിയുടെ തിരുശേഷിപ്പുകൾ.
അകലങ്ങളിലിരിക്കുംബോഴാണ് ബന്ധങ്ങളുടെ വിലയറിയുക എന്നാണ് പറയുന്നത്. അത് വളരെ സത്യമായ ഒരു കാര്യമാണ്  നാം നിസ്സാരരെന്ന് കരുതുന്ന പലരേയും അകലെയിരിക്കുംബോഴാണ് നാം വിലയിരുത്തേണ്ടത്.  നാം അറിയുന്ന ഓരോരുത്തരെയും ഒരു നിമിഷം ഒന്ന്‍ ശെരിയായി വിലയിരുത്താൻ ശ്രമിച്ചാൽ അവരിലെ നന്മകളെ നമുക്ക് കാണാന്‍ കഴിയും. അപ്പോള്‍ നമ്മേക്കാൾ എത്രയോ ഉയരങ്ങളിലാണിവർ എന്നും നമുക്ക് മനസ്സിലാകും .  അപ്പോ നമുക്ക് ഇവരോടുള്ള സ്നേഹം ഇരട്ടിക്കും.  പലപ്പോഴും നമ്മുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം അവരുടെ കുറ്റങ്ങളിലൂടെയും  കുറവുകളിലൂടെയും ആയിരിക്കും നാം ആദ്യം ഓര്‍ക്കുക. അവരിലെ നന്മകള്‍ നാം കണ്ടെത്തുമ്പോഴേക്കും ഒരുപക്ഷേ  അവരിൽ പലരും ഈ ലോകം വിട്ടു പോയികഴിഞ്ഞിരിക്കും. എന്റെ രണ്ട്ട് സുഹൃത്തുക്കള്‍ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ  മരണപ്പെട്ടു. അവരില്‍ പല കുറ്റങ്ങളും കുറവുകളും ഉണ്ടായിരുന്നു എങ്കിലും അവര്‍ക്ക് അതിലേറെ നന്മകള്‍ ഉണ്ടായിരുന്നു എന്ന തിരിച്ചറിവിന്  അവരുടെ മരണം വരെ കാത്തിരിക്കേണ്ടി വന്നു. ഈ ഫോട്ടോയിൽ കാണുന്നതും ഇതുപോലെ ചില കുറവുകളുള്ള ഒരു മനുഷ്യനാണ്. പേര് കൊസ്തോപ്പ്. കൊസ്തോപ്പേട്ടൻ എന്റെ അയൽക്കാരനാണ്. വയസ്സ് ഒരു എഴുപത്തിയഞ്ചിനും എൺപതിനും ഇടക്ക് കാണും. ഞാൻ കണ്ട് തുടങ്ങിയ കാലം മുതലേ കൊസ്തോപ്പേട്ടൻ ഇങ്ങിനെയൊക്കെതന്നെയാണ്. ആ രൂപം ഒന്ന് സൂക്ഷിച്ച് നോക്കൂ. എന്റെ ഗ്രാമത്തിന്റെ പഴയ മുഖമാണത്. ആ മുഖത്ത് കാണുന്ന അതേ ലാളിത്യവും നിഷ്കളങ്കതയും തന്നെയാണ് അകത്തും.  മൊണാലിസയുടെ ഇനിയും നിർവ്വചിക്കപ്പെട്ടിട്ടില്ലാത്ത ആ ഭാവം പോലെ തന്നെ നിർവ്വചിക്കാനാകാത്ത ഒരു ഭാവം  ഈ ഫോട്ടോയിലും കാണുന്നില്ലെ? വസ്ത്ര ധാരണത്തിൽ നമ്മുടെ രാഷ്ട്ര പിതാവിനേപ്പോലെയാണ് കൊസ്തോപ്പേട്ടൻ.  അർത്ഥ നഗ്നനായ കൊസ്തോപ്പേട്ടന്റെ സ്ഥായിയായ രൂപവും  ഭാവവും ഇത് തന്നെയാണ്.. ഒരു ഒറ്റമുണ്ടും പിന്നെ ഒരു കൊന്തയും സ്വന്തമായുള്ള കൊസ്തോപ്പേട്ടൻ ലോകത്ത് അന്യം നിന്നുകൊണ്ടിരിക്കുന്ന നന്മനിറഞ്ഞ ചുരുക്കം ചില അപൂവ്വ ജീവികളിൽ ഒരാളാണ്. വിശുദ്ധ കൊസ്തോപ്പേട്ടൻ എന്ന് എല്ലാ അർത്ഥത്തിലും വിളിക്കാം. വിവാഹിതനല്ലാത്തതുകൊണ്ടും ചാരിത്ര്യം നഷ്ടപ്പെട്ടിട്ടില്ലാ എന്നെനിക്കുറപ്പുള്ളതുകൊണ്ടും മാത്രമല്ല, മറിച്ച് ആർക്ക് എന്ത് സഹായവും ചെയ്യാൻ കൊസ്തോപ്പേട്ടൻ ഒരു വിളിപ്പാടകലെയുണ്ടാകും എന്നത്കൊണ്ടുകൂടിതന്നെയാണ് ഞാൻ കൊസ്തോപ്പേട്ടനെ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തിയ്ത്. അൽഭുതങ്ങൾ ഒന്നും ചെയ്തതായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ  സഭക്ക് അദ്ദേഹത്തെ വിശുദ്ധനാ‍ായി അംഗീകരിക്കാൻ കഴിയില്ലെങ്കിലും  ഞങ്ങളുടെ നാടിന്റെ  പുണ്യം തന്നെയാണ് ഈ കൊസ്തോപ്പേട്ടൻ . കൊസ്തോപ്പ് ചേട്ടന്റെ ഒരു കൈ മുഴുവനായും നിവരില്ല. അത് പകുതിയേ നിവരൂ. അത് ഒരു "L"  ഷെയ്പ്പിൽ അങ്ങിനെ നിൽക്കും. എന്നാൽ ആ പോരായ്മ തന്നെയാണ് കൊസ്തോപ്പേട്ടന്റെ വിജയവും.. ഞങ്ങളുടെ ഗ്രാമത്തിലുള്ള മിക്ക വീടുകളിൽ നിന്നും രാവിലേയും വൈകിട്ടും പാൽ ഡയറിയിലെത്തിക്കുക എന്നതാണ് കൊസ്തോപ്പേട്ടന്റെ പ്രധാന തൊഴിൽ. ഒരു മൂന്ന് നാല് വീടുകളിൽ നിന്നുള്ള പാൽ പാത്രങ്ങൾ തന്റെ ആ നിവരാത്ത “L" ഷെയിപ്പ് കൈതണ്ടയിൽ  ഒരു ഹാങ്ങറിൽ എന്ന പോലെ തൂക്കിയിടും . എന്നിട്ട് പാൽ ഡയറിയിലേക്ക് ഒരു നടത്തമാണ്. നടത്തം അല്ല, ഓട്ടം എന്ന് തന്നെ പറയാം. ഒന്നല്ലാ, പലവട്ടം. മഴയും വെയിലും ഒന്നും കാര്യമാക്കാതെയുള്ള  ഈ നടത്തം തന്നെയായിരിക്കാം ഈ എഴുപതുകളിലും കൊസ്തോപ്പേട്ടന്റെ യുവത്വത്തിന്റെ കാരണം. മുടങ്ങാതെ പള്ളിയിൽ പോകുന്ന കൊസ്തോ‍പ്പേട്ടന്  പക്ഷേ മരണത്തെ ഭയങ്കര ഭയമാണ്. ആരെങ്കിലും ഞങ്ങളുടെ നാട്ടിൽ മരിച്ചാൽ പിന്നെ ഒരു രണ്ടാഴ്ച്ചത്തേക്ക് ആ ഏരിയായിലുള്ളവർ അവരുടെ പാല്  ഒറയൊഴിക്കുകയേ നിവൃത്തിയുള്ളൂ. അല്ലെങ്കിൽ സ്വന്തമായി ഡയറിയിലെത്തിക്കേണ്ടി വരും. വികൃതി ചെറുക്കന്മാർ കൊസ്തോപ്പേട്ടനെ വിളിക്കുന്നത്  മൊട്ടകൊസ്തോപ്പ് എന്നാണ്. എന്താണങ്ങിനെ വിളിക്കുന്നതെന്ന് ചോദിച്ചാൽ അതിന്റെ കാരണം എനിക്കും, വിളിക്കുന്നവർക്കും കൊസ്തോപ്പേട്ടനും അറിയില്ലആ വിളി  കേട്ടാൽ കൊസ്തോപ്പേട്ടന്റെ ഭാവം മാറും. പിന്നെ വിളിക്കുന്നവന് വയറ് നിറയെ കിട്ടും. ചിലർ അൽ‌പ്പം കൂടി ക്രൂരരാകാറുണ്ട്. അവർ കൊസ്തോപ്പേട്ടന്റെ ആ അനാവൃത മാറിടങ്ങൾ നിഷ്ടൂരം ഞെരിച്ച് അദ്ദേഹത്തെ വേദനിപ്പിച്ച്  അതിൽ ആനന്ദം കൊള്ളും. കരയുകയല്ലാതെ മറ്റൊന്നു ചെയ്യാൻ ഈ പാവത്തിനാവില്ല.  ഫെയ്സ് ബുക്കിൽ എന്റെ അനുജൻ അപ്ലോഡ് ചെയ്ത കൊസ്തോപ്പേട്ടന്റെ ഫോട്ടോ കണ്ടപ്പോഴാണ് കൊസ്തോപ്പേട്ടനെ ഞാനൊന്ന് പഠിക്കാൻ ശ്രമിച്ചത്. അപ്പോൾ   കൊസ്തോപ്പേട്ടനെക്കുറിച്ച് രണ്ട് വക്കെഴുതണമെന്നും തോന്നി.  ഗ്രാമ വിശുദ്ധിയുടെ അവസാനിച്ചുകൊണ്ടിരിക്കുന്ന തിരുശേഷിപ്പുകളിൽ ഒന്നാണ്  നന്മ നിറഞ്ഞ മനസ്സുള്ള ഈ കൊസ്തോപ്പ് ചേട്ടൻകൊസ്തോപ്പേട്ടന് എല്ലാവിധ ആയുരാരോഗ്യങ്ങളും നേർന്നുകൊണ്ട് നിറുത്തുന്നു..  



Wednesday 10 April 2013

ഓർമ്മയിലെ വിഷു


.
ഓണം പോലെ അത്ര കളര്‍ഫുള്‍ അല്ലാ വിഷു സ്മരണകള്‍. എങ്കിലും എന്തെങ്കിലുമൊക്കെ ഓര്‍ക്കാനുണ്ടാകുമല്ലോ.  അത്തരം ഒന്ന് രണ്ട് ഓർമ്മകൾ മാത്രമേ എനിക്ക് വിഷുവിനെക്കുറിച്ചുള്ളൂ.

1.പറയത്ത്കാരും പനമനക്കാരുമായിരുന്നൂ ഞങ്ങളുടെ നാട്ടിലെ രണ്ട് ജന്മി കുടുംബങ്ങൾ. പറയത്ത്കാർ മേനോന്മാർ ആയിരുന്നു. വലിയ വിക്റ്റോറിയൻ സ്റ്റൈലിലുള്ള വീടുകളായിരുന്നു പറയത്തുകാരുടെ. വീടിനുമുൻപിലെ ചുവരിൽ  കാട്ടുപോത്തിന്റെ ഒറിജിനൽ തലകളും സിംഹത്തിന്റേയും ആനയുടേയുമൊക്കെ തലയുടെ പ്രതികകളു  ഉണ്ടാക്കി വച്ച വീതികൂടിയ വാ‍രാന്തകളുള്ള വലിയ ഇരുനില വീടുകൾ. രണ്ടാം നിലയിലെ ഇറയിൽ തൂക്കിയിട്ട നീലപെയിന്റടിച്ച  മുളയുടെ ഹൊറിസോണ്ടൽ ബ്ലൈൻഡ്സ്. അവിടുത്തെ പത്മനാഭമേനോൻ എന്നയാളുടെ അടുത്ത് വളരെ ചെറുപ്പത്തിൽ കൂട്ടുകാർക്കൊപ്പം ഒരിക്കൽ വിഷുകൈനീട്ടം വാങ്ങാൻ പോയതോർമ്മയുണ്ട്.  എന്റെ കൂട്ടുകാരൻ തോട്ടങ്കര ജോസിന്റെ അപ്പൻ പറയത്തെ കാര്യസ്ഥന്മാരിൽ ഒരാളായിരുന്നുമൂന്ന് പൈസയാണ് അന്ന് പറയത്തെ പപ്പനേമാൻ എന്ന് വിളിക്കുന്ന പത്മനാഭമേനോൻ വിഷുകൈനീട്ടമായി തന്നത്അദ്ദേഹത്തിന്റെ അനുജനോ മറ്റോ ഒരു രണ്ട് പൈസയും തന്നു. വിഷുവിന്റെന്ന്  രാവിലെ ഒത്തിരി പേർ അവിടെ കൈനീട്ടം വാങ്ങാൻ  പോകുമായിരുന്നു. ആ വീടുകളുടെ മുന്നിലൂടെയാണ് ഞങ്ങൾ സ്കൂളിലേക്ക് എളുപ്പത്തിൽ നടന്ന് പോവുക. പറമ്പിൽ ധാരാളം മാവുകളും വാളൻപുളി മരങ്ങളും ഉണ്ടായിരുന്നു. സ്കൂളിൽ പോകുമ്പോൾ മാങ്ങയും പുളിയുമൊക്കെ പെറുക്കിയെടുത്ത് തിന്നും. നാട്ടിലെ കല്യാണങ്ങൾക്കും അടിയന്തിരങ്ങൾക്കുമൊക്കെ സദ്യ ഉണ്ടാക്കുവാനുള്ള ഓട്ട് വാർപ്പ് ഇവിടുന്നാണ് എല്ലാരും കൊണ്ടു പോവുക. പല വലിപ്പത്തിലുള്ള ധാരാളം വാർപ്പ്കൾ അവർക്കുണ്ടായിരുന്നിരിക്കണം. വീടിന്റെ പുറകിൽ മാണിക്യമംഗലം തുറ. തുറയിൽ നിന്ന് പ്രത്യേകം തോട് വെട്ടി വെള്ളം എത്തിച്ഛിരുന്ന ചെങ്കല്ലുകൊണ്ട് പടവുകൾ കെട്ടിയൊതുക്കിയ ഒരു കുളവും കുളക്കരയിൽ കുളപ്പുരയും അവർക്കുണ്ടായിരുന്നു. നാട്ടിലുള്ള എല്ലാവരുടേയും പണസംബന്ധമായ ആവശ്യങ്ങൾക്ക് ഈ പറയത്ത്കാരെയാണ് ആശ്രയിച്ഛിരുന്നത്. നാട്ടുകാർക്ക് പണത്തിന് ആവശ്യം വന്നാൽ  വീടിന്റെ ആധാരം പണയം വച്ചും സ്വർണ്ണം പണയം വച്ചുമൊക്കെ നാട്ടുകാർ  പണം വാങ്ങുന്നത് ഈ പറയത്തുകാരിൽ നിന്നായിരുന്നു.. നാട്ടുകാർക്കെല്ലാം അവരോട് നല്ല ബഹുമാനവും സ്നേഹവുമായിരുന്നു. പണ്ട് വയനാട്ടിൽ നക്സൽ വർഗ്ഗീസിന്റെ നേതൃത്വത്തിൽ കേണിച്ചിറ മത്തായിയേയും അതുപോലെ മറ്റ് പല ജന്മിമാരേയും  തലവെട്ടി കൊന്ന കാലം. ഈ പറയത്തെ ഏമാന്മാരെയും ഇതുപോലെ കൊല്ലുമെന്ന് അവർക്ക് ഒരു ഊമ കത്ത് കിട്ടി. കത്ത് കിട്ടിയതോടെ ഇവർ ആകെ ഭയന്നു. ഈ വിവരം നാട്ടിൽ എല്ലാവരും അറിഞ്ഞു..  എന്റെ അപ്പനുൾപ്പെടെ നാട്ടിലുള്ള ആണുങ്ങളെല്ലാം ജാതിമത ചിന്തയില്ലാതെ ഏതാണ്ട് ഒരാഴ്ച്ചയിലധികം അവരുടെ വീടുകളുടെ മുൻപിൽ  കുറുവടിയും വെട്ടുകത്തിയുമായി കാവൽ നിന്നുഒരുപക്ഷേ ആ പഴയ ജന്മികുടിയാൻ ബന്ധമോ അതുമല്ലെങ്കിൽ മനുഷ്യർ തമ്മിലുള്ള  ഊഷ്മള ബന്ധങ്ങളോ ഒക്കെയായിരിക്കാം  ഒരു സമൂഹത്തെ മുഴുവൻ അവർക്ക് വേണ്ടി കാവലിരിക്കാൻ പ്രേരിപ്പിച്ചത്. ഇന്നാണെങ്കിൽ ജാതിയുടേയും കൊടിയുടേയും പേരിൽ അല്ലാതെ ആരെങ്കിലും പോകുമോ? .

2.എന്റെ ബാല്യത്തിൽ ഞങ്ങളുടെ വീടിന്റെ കിഴക്കേ അതിരില്‍ താമസിച്ചിരുന്നത് കുറുമ്പന്‍ പുലയനും അദ്ദേഹത്തിന്റെ മക്കളും ആയിരുന്നു. ആകെ ഒരു പുലയ കുടുംബമേ ഞങ്ങളുടെ ആ പ്രദേശത്ത്  ഉണ്ടായിരുന്നുള്ളു. കുറുമ്പന്‍ പുലയന്‍റെ മകന്‍ വേലായുധന്‍ ചേട്ടനും ഭാര്യ തങ്കമ്മ ചേച്ചിയും പിന്നെ മകള്‍ ആശയും . ആശക്കും  എന്റെ അതെ പ്രായം തന്നെയായിരുന്നു.. എന്റെ ബാല്യ കാലത്തിലെ ഏക കൂട്ടുകാരിയും ഈ ആശ തന്നെയാണ്. വിഷുവിനും ഓണത്തിനും എനിക്കും ആശക്കൊപ്പം തങ്കമ്മ ചേച്ചി സദ്യ വിളമ്പും.  രണ്ട് മുറിയും ഒരു അടുക്കളയും ഒരു ഇറയവും ഉള്ള ആ തേക്കാത്ത വീടിന്റെ  ചാണകം മെഴുകിയ  തറയില്‍ ഒരു പായ മടക്കിയിട്ടു അതിന്റെ മുന്നില്‍ ഇലയിട്ടാണ് സദ്യ വിളമ്പിയിരുന്നത്. അത് കൂടാതെ വിഷുവിന്റെ പായസവും വിഷുക്കട്ടയും മറ്റും തങ്കമ്മ  ചേച്ചി വീട്ടില്‍ കൊണ്ടുവന്ന് തരുമായിരുന്നു. ഞാന്‍ മൂന്നിലോ നാലിലോ പഠിക്കുമ്പോള്‍ വേലായുധന്‍ ചേട്ടനും തങ്കമ്മ ചേച്ചിയും ആശയും കുറെ ദുരെ മറ്റൊരു  സ്ഥലം വാങ്ങി അവിടെ വീട് വച്ച് അങ്ങോട്ട്‌ താമസം മാറ്റി. പിന്നെ കുറുമ്പന്‍ പുലയനു അവിടെ കിടന്നു മരിക്കണം എന്നായിരുന്നു ആഗ്രഹം. അത്കൊണ്ട് കുറുമ്പന്‍ പുലയന്‍ ഒറ്റക്ക് അവിടെ താമസിച്ചു. ഒരഞ്ചാറു കൊല്ലം കഴിഞ്ഞ് അദ്ദേഹം മരിച്ചു. അവിടെ തന്നെ അദ്ദേഹത്തെ ദഹിപ്പിക്കുകായും ചെയ്തു. തങ്കമ്മ ചേച്ചിയും മറ്റും പോയതോടെ എന്റെ വിഷുവും അവരോടൊപ്പം പോയി. പിന്നീട് വിഷു ആഘോഷിക്കുന്നത് ഇവിടെ വന്നതിന് ശേഷമാണ്. എന്റെ പ്രിയ സുഹൃത്ത് ഗോഗുലിന്റേയും സുമതിയുടേയും വീട്ടിൽ. ഇക്കൊല്ലം ആഘോഷം ഉണ്ടോ ആവോ?  ഇതുവരെ അവരൊന്നും പറഞ്ഞിട്ടില്ല. സാമ്പത്തിക മാന്ദ്യം വിഷുവിനേയും ബാധിച്ചോ എന്നൊരു സംശയം . ഇത് വായിച്ചെങ്കിലും അവർ വിളിക്കുമായിരിക്കും എന്ന പ്രതീക്ഷയോടെ, എല്ലാവർക്കും നേരത്തേ തന്നെ വിഷുവിന്റെ ആശംസകളോടെ നിറുത്തുന്നു.

Saturday 6 April 2013

പൊന്നിൻ കുരിശുമുത്തപ്പോ..


നാളെ മലയാറ്റൂർ പുതുഞായറാഴ്ച്ച. മലയാറ്റൂരും പുതുഞായറുമെല്ലാം ഗൃഹാതുരത്വത്തിന്റെ ചെറുനോവുകളായി വീണ്ടും മലകയറുകയാണ്. കുണ്ടും കുഴിയും കയറ്റവും ഇറക്കവവും ഒക്കെയായി ആ ഓർമ്മകളങ്ങിനെ മനസ്സിൽ കിടന്ന് കിതക്കുന്നു. എത്ര പ്രാവശ്യം മലകയറിയിട്ടുണ്ടെന്ന് എനിക്കോർമ്മയില്ല. പിച്ചവച്ച് തുടങ്ങുന്നതിനും മുൻപേ അമ്മയുടെ ഒക്കത്തിരുന്നും മലകയറിയതായി അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ആദ്യമൊക്കെ വീട്ടുകാരോടൊപ്പം, പിന്നെ കൂട്ടുകാർക്കൊപ്പം, പിന്നെ ഔദ്യോഗികാർത്ഥം. ഞങ്ങളുടെ വീട്ടിൽ നിന്നും മലയാറ്റൂർ താഴത്തേ പള്ളിയിലേക്ക് ഏകദേശം 12 കിലോമീറ്റർ ദൂരമുണ്ട്. പണ്ടൊക്കെ ആ പ്രദേശങ്ങളിലുള്ളവരൊക്കെ നടന്നാണ് മലയാറ്റൂർക്ക് പോയിരുന്നത്. കൊടുംബാംഗങ്ങൾ ഒന്നിച്ചും അയൽക്കാരൊന്നിച്ചും അല്ലെങ്കിൽ പള്ളിക്കാരൊന്നിച്ചുമൊക്കെ നടന്ന് പോകും. അന്നൊക്കെ പോകുന്ന വഴിക്കെല്ലാം  ഇടക്കിടക്ക്  വഞ്ചികളിലും വലിയ വാർപ്പുകളിലും കലങ്ങളിലുമൊക്കെ മലകയറാൻ പോകുന്നവർക്ക് ഒരു നേർച്ചയായി ഫ്രീ സംഭാരംവിതരണം ഉണ്ടായിരുന്നു. ഉപ്പും വേപ്പിലയുമൊക്കെയിട്ട് നാടൻ മോരുകൊണ്ടുട്ടാക്കിയ സംഭാരം. അതുകൊണ്ട് ദാഹം ഒരു പ്രശ്നമേ അല്ലായിരുന്നു. വണ്ടിക്കൂലിയും വേണ്ടാ, വെള്ളാത്തിന് കാശും വേണ്ട. നേർച്ചയിടാനുള്ള കാശ് മാത്രമായിട്ടായിരിക്കും പലപ്പോഴും പോവുക. കുറച്ച് വളർന്നപ്പോൾ കൂട്ടുകാരോടൊപ്പം അൽ‌പ്പം കൂടി ഫ്രീ ആയി പോകാൻ തുടങ്ങി. വൈകിട്ട് വെയിൽ ചായുമ്പോൾ യാത്ര തിരിക്കും. താഴത്തെ പള്ളിക്കടവിൽ എത്തി ഒരു രണ്ട് മണിക്കൂർ പുഴയിൽ അർമ്മാദിക്കും. പിന്നെ പതുക്കെ മലകയറ്റം. മുകളിലെത്തി വടക്കേ പാറചെരുവിൽ തോർത്ത് വിരിച്ച് കിടന്നുറങ്ങും. പിറ്റേന്ന് നേരം വെളുക്കുമ്പോൾ മലയിറങ്ങും. പുഴയിലെത്തി പിന്നെയും ഒരു കുളി. പിന്നെ വീട്ടിലേക്ക്.  പോരും വഴി വീണ്ടും ഇഷ്ടം പോലെ സംഭാരവും കഴിച്ച് ഉച്ചയോടെ വീട്ടിലെത്തും. അങ്ങിനെ കാലങ്ങൾ കഴിയവേ ജോലിസംബന്ധമായിട്ടായിരുന്നൂ പിന്നീടുള്ള മലകയറ്റങ്ങൾ. രസകരമായ നിരവധി അനുഭവങ്ങൾ.. പ്രായത്തിന്റെ ചാപല്യങ്ങൾ..ഓർക്കുമ്പോൾ സന്തോഷവും സങ്കടവും നിരാശയുമൊക്കെ മാറിമറിയുന്നൂ. ഇനി എന്നാണാവോ മല കയറാൻ കഴിയുക. കഴിഞ്ഞാൽ തന്നെ അനുഭവങ്ങൾക്ക് ആ പൊന്നിന്റെ തിളക്കമുണ്ടാകില്ലെന്നുറപ്പ്. എങ്കിലും ഒരോ ആശകൾ.. പൊന്നിൻ കുരിശുമുത്തപ്പോ.. പൊന്മല കയറ്റം..

ഉയിര്‍പ്പിന് സമയമായി.



ഈഗോയുടെ കല്ലറയില്‍ അഹങ്കാരത്തിന്റെ ശവകച്ചയില്‍ പൊതിഞ്ഞ്  കുശുമ്പും കുന്നായ്മയും പരദൂഷണവും ആകുന്ന സുഗന്ധതൈലങ്ങള്‍  പുശി ജാതിമതവര്‍ഗ്ഗീയ ചിന്തകളുടെ കരിമ്പാറ കൊണ്ടു  ആ കല്ലറവാതിലടച്ച്‌  അതിനുള്ളില്‍  സമാധി കൊള്ളാതെ വരൂ നമുക്ക്  സ്വയം യിര്‍ത്തെഴുന്നേല്‍ക്കാം .എന്നിട്ട് ഇവിടെ, ഈ ഭുമിയില്‍  നമുക്ക് സ്വര്‍ഗ്ഗം പണിയാം ....കമോണ്‍ എവരിബടി.... എല്ലാര്‍ക്കും   ഉയിര്‍പ്പിന്റെ ആശംസകള്‍..

ദു:ഖവെള്ളിയാഴ്ച്ച


ഒരോ ദു:ഖവെള്ളിയാഴ്ച്ചകളും എന്നെ വീണ്ടും വീണ്ടും ആശയകുഴപ്പത്തിലാക്കുകയാണ്. കൺഫ്യൂഷൻ..കൺഫ്യൂഷൻ..കൺഫ്യൂഷൻ.. കാരണം എന്താണെന്ന് വച്ചാൽ ഈ യൂദാസ് തന്നെ. ദൈവം വളരെ കൃത്യമായി തിരക്കഥയെഴുതി നടപ്പാക്കിയ ഒന്നായിരുന്നൂ ക്രിസ്തുവിന്റെ രക്ഷാകര ദൌത്യം. ആ സ്ക്രിപ്റ്റ് നാടകം തുടങ്ങുന്നതിന് മുൻപേ പ്രവാചകന്മാർ വഴി കാണികളെ അറിയിക്കുകയും ചെയ്തിരുന്നു. സെക്സും സ്റ്റണ്ടും ആക്ഷനും  അതിലുപരി നല്ല മെസ്സേജുമുള്ള ന്യൂ ജനറേഷൻ സിനിമ പോലെ തന്നെ. എല്ലാം അണുവിടെ തെറ്റാതെ എല്ലാ അഭിനേതാക്കളും വളരെ ഭംഗിയായി അഭിനയിച്ച് തീർക്കുകയും  ചെയ്തു.  നിന്നേപ്പോലെ തന്നെ നിന്റെ ശത്രുവിനേയും സ്നേഹിക്കുക എന്ന ആ സിനിമയിലെ മെസ്സേജ് സിനിമയിലെ വില്ലന്റെ കാര്യത്തിൽ മാത്രം എന്തുകൊണ്ട് ആപ്ലിക്കബിളാകുന്നില്ലാ എന്നതാണ് എന്നെ കുഴക്കുന്നത്. ഞാൻ വില്ലനാൽ കൊല്ലപ്പെടേണ്ടവനാണെന്ന് നായകന് നേരത്തേ അറിയാമായിരുന്നു. വില്ലനാകട്ടെ അതിനായി നിയോഗിക്കപ്പെട്ടവനും. സിനിമ ശുഭപര്യവാസനിയാകാൻ വില്ലൻ നായകനെ ഒറ്റ് കൊടുക്കാതിരുന്നെങ്കിൽ കഥ എങ്ങിനെ തീർക്കുമായിരുന്നു? കഥയെഴുതിയവരും അത് വായിച്ചവരും കാണികളും എല്ലാം വിഡ്ഡികളാകുമായിരുന്നില്ലേ? അപ്പോ തന്നെ ഏൽ‌പ്പിച്ച ഭാഗം വളരെ ഭംഗിയായി ആടിതകർത്ത വില്ലനെ ഇങ്ങിനെ ലോകം പഴിക്കണോ? അതും ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ? എനിക്കൊന്നും മനസ്സിലാകുന്നില്ലാ. അല്ലാ എനിക്കെന്താ പറ്റ്യേ?  എനിക്കെന്തിന്റെ സൂക്കേടാ.. ഇങ്ങിനെ ആവശ്യമില്ലാതെ ഓരോരൊ സംശയങ്ങള്? 

Friday 29 March 2013

എന്റെ ‘പീഠാനുഭവ’ സ്മരണകൾ. (18A)



അതും ഇതുപോലൊരു നോമ്പ് കാലമായിരുന്നു. 50 നോമ്പ് തുടങ്ങുമ്പോൾ എല്ലാ വർഷവും മലയാറ്റൂർ താഴത്തെ പള്ളിയിൽ ഒരാഴ്ച്ച നീണ്ട് നിൽക്കുന്ന ഒരു കൺ വെൻഷൻ ഉണ്ടാകാറുണ്ട്. അത് ഇപ്പോഴും തുടരുന്നുമുണ്ട്.  ഒത്തിരി ആളുകൾ പങ്കെടുക്കുന്ന ഈ കൺ വെൻഷന് കാലടി സ്റ്റേഷനിൽ നിന്ന് പോലീസ്കാർ ഡ്യൂട്ടിക്കുണ്ടാകും. പള്ളിയുടെ മുൻപിൽ തന്നെയുള്ള പള്ളിവക കെട്ടിടത്തിലാണ് ആ ഒരാഴ്ച്ച പോലീസുകാർ താമസിക്കുക. അന്ന് കൺവെൻഷൻ തുടങ്ങിയ ആ ദിവസം എനിക്കും വേറെ രണ്ട് പോലീസുകാർക്കും അവിടെ ഡ്യൂട്ടിയായിരുന്നു. രാത്രി 8 മണിയോടെ കൺവെൻഷൻ തീരും. എങ്കിലും ഞങ്ങളുടെ ഡ്യൂട്ടി തുടരും. അന്ന് രാത്രി കൂടെയുള്ള മറ്റ് രണ്ട് പോലീസുകാരെയും അവിടെയാക്കി തൊട്ട് താഴെ പെരിയാറിൽ പോയി ഒന്ന് മുങ്ങിക്കുളിച്ച് ഒരു കൈലിമുണ്ടുമുടുത്ത്  എന്റെ റോയൽ എൻഫീൽഡിൽ ഞാൻ  ഡ്യൂട്ടിയിൽ നിന്നും വീട്ടിലേക്ക് മുങ്ങി.  രാത്രി ഒരു 12 മണി കഴിഞ്ഞിട്ടുണ്ടാകും. വീട്ടിലേക്ക് പോരുന്ന വഴി കാലടി പോലീസ് സ്റ്റേഷനും കുറേ മുൻപായി മേക്കാലടി എന്ന സ്ഥലത്ത് വച്ച് രണ്ട് പെൺകുട്ടികൾ പെട്ടന്ന് റോഡ് ക്രോസ്സ് ചെയ്യുന്നു. മുന്നോട്ട് പോയ എന്റെ മനസ്സിൽ പെട്ടന്ന് ചില ചിന്തകൾ. ഈ അസമയത്ത് ഈ പെൺകുട്ടികൾ എങ്ങിനെ ഇവിടെ എത്തി. ഞാൻ ബൈക്ക് തിരിച്ചു. ഞാൻ മടങ്ങി വരുന്നത് കണ്ട് അവർ പതുക്കെ അടുത്ത വീടിന്റെ ഗെയ്റ്റിനടുത്ത് പതുങ്ങി. ഞാൻ അവരുടെ അടുത്ത് ചെന്ന് കാര്യം അന്വേഷിച്ചു. ഞങ്ങൾ മലയാറ്റൂർ കൺ വെൻഷൻ കഴിഞ്ഞ് വരുന്നതാണെന്നും വീടിന്റെ സ്റ്റോപ്പ് എത്തുന്നതിന് മുൻപ് അറിയാതെ ഇറങ്ങി പോയതാണെന്നും ചേച്ചിയും അമ്മയുമൊക്കെ ഉണ്ടായിരുന്നൂ അവർ ഇറങ്ങിയില്ലാ എന്നുമൊക്കെ  പറഞ്ഞു. സംഗതി ശുദ്ധ കളവാണെന്ന് ആദ്യമേ എനിക്ക് മനസ്സിലായി. കാരണം മലയാറ്റൂർ കൺ വെൻഷൻ കഴിഞ്ഞ് 9 മണിക്ക് ലാസ്റ്റ് ബസ്സും പോയതിന് ശേഷമാണ് ഞാൻ എന്റെ യൂണിഫോം അഴിച്ചത്. അതിന് ശേഷം മൂന്ന് മണിക്കൂറിലേറെ കഴിഞ്ഞിരിക്കുന്നു.   അവരുടെ കയ്യിൽ എന്തോ ചുരുട്ടി പിടിച്ചിരിക്കുന്നു. അതെന്താണെന്ന് കാണിക്കാൻ പറഞ്ഞപ്പോൾ ഒരു മടി എങ്കിലും നിർബന്ധിച്ചപ്പോൾ അവർ നനഞ്ഞ ആ ഷഡികൾ കാണിച്ച് തന്നു..ഒടുവിൽ ഒത്തിരി കാര്യങ്ങൾ തിരിച്ചും മറിച്ചും ചോദിച്ചപ്പോൾ അവർ പകുതി സത്യം മാത്രം പറഞ്ഞു. നീലിശ്വരത്ത് ഒരു ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണെന്നും അവിടെ നിന്നും ചാടി പുഴയിലൂടെയും മണപ്പുറത്തുകൂടിയും ഒക്കെ നാലഞ്ച് മൈൽ നടന്നാണ് ഇവിടെ എത്തിയത്. പുഴയിലൂടെ അരക്ക് വെള്ളത്തിലൂടെ പാവാടയും പൊക്കി പിടിച്ച് നടന്ന് പോന്നപ്പോൾ നനഞ്ഞ ഷഡിയാണ് ഊരി കയ്യിൽ പിടിച്ചിരിക്കുന്നത്. ഒരാൾ ഒൻപതിലും ഒരാൾ പത്തിലും പഠിക്കുന്നു. ഉദ്ദേശം ചോദിച്ചപ്പോൾ ഒന്നും വ്യക്തമായി പറയുന്നില്ല. എന്നാൽ ചില ദുരുദ്ദേശങ്ങൾ ഉണ്ടെന്നും അവരുടെ കൊഞ്ചികുഴയലിലൂടെ എനിക്ക് പെട്ടന്ന് മനസ്സിലായി (ഞാനാരാ മോൻ). അത്തരം അനുഭവങ്ങൾ മുൻപുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അതിൽ ഒരാളെ സ്വന്തം കൊച്ചച്ചൻ എല്ലാ കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ടെന്ന് മറ്റവൾ പറഞ്ഞു. ഈ ചൂടൻ കഥകളെല്ലാം ഇവർ തമ്മിൽ തമ്മിൽ ഷെയർ ചെയ്യാറുമുണ്ട്. ഈ കഥകളൊക്കെ കേട്ടപ്പോൾ അതൊന്നനുഭവിക്കാൻ കൂട്ടുകാരിക്കും ഒരു മോഹം. അങ്ങിനെ രണ്ട് പേരും കൂടി ഹോസ്റ്റലിൽ നിന്നും ചാടിയതാണ്. തേടിയ വള്ളി കാലിൽ ചുറ്റിയിരിക്കുന്നു. എന്നാൽ നമുക്കാകാം എന്ന് പറഞ്ഞപ്പോൾ രണ്ട് പേർക്കും പെരുത്ത് സന്തോഷം. കല്യാണം കഴിഞ്ഞെങ്കിലും ഭാര്യ സൌദിയിലായിരുന്നതിനാൽ മാരീഡ് വിത്ത് അൺമാരീഡ് എഫ്ഫെക്റ്റിൽകരിമ്പച്ചയായി ജീവിക്കുന്ന എന്റെ മാനസീക, ശാരീരിക ദാഹമോഹങ്ങളൊക്കെ ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. സമയം പാതിരാത്രി. എങ്ങും കൂരാകൂരിട്ട്, ചുറ്റിലും 14ഉം 15 വയസ്സുള്ള രണ്ട് പെൺകൊടികൾ, ചേട്ടാ ഞങ്ങളെ ഒന്ന് പീഠിപ്പിക്കൂ, പ്ലീസ്.. എന്ന് യാചിക്കുന്നു .ഏതൊരു വിഭാര്യന്റേയും കണ്ട്രോൾ പോകുന്ന വൈകാരിക നിമിഷങ്ങൾ..ചിന്തകൾ മാറി മറിയുന്നു.. ശരീ‍രം വിയർത്തു. തൊണ്ട വറ്റി വരണ്ടു. രോമ കൂപങ്ങൾ എഴുന്നേറ്റു. തളരുന്ന കൈകലുകൾ, വിറക്കുന്ന ചുണ്ടുകൾ, വികാരനിർഭരമായ ആറു  കണ്ണുകൾ, അവ പരസ്പരം ഇടയുന്നൂ. ശരീരം കുഴയുന്നൂ. നേരെ നിൽക്കാൻ ശക്തിയില്ലാതെ ഞാനെന്റെ ബൈക്കിൽ ചാരി നിന്നു. ഞങ്ങളെ കാണുന്ന ആരെങ്കിലും അവിടെയുണ്ടോ എന്ന് ഞാൻ ചുറ്റിലും നോക്കി. ഭാഗ്യത്തിന് ആരെയും കണ്ടില്ല. ഇനിയും പിടിച്ച് നിൽക്കാൻ ശക്തിയില്ലാ.” ഒടുവിൽ, ഒടുവിൽ  ഞാനാ തീരുമാനത്തിലെത്തി. ഇവിടം അത്ര സുരക്ഷിതമല്ല, ഇതിനേക്കാൾ സുർക്ഷിതമായ മറ്റൊരു സ്ഥലത്ത് പോകാം എന്ന് ഞാനവരോട് പറഞ്ഞു. അങ്ങിനെ രണ്ടിനേയും ഷഡ്ഡി ഇടീച്ച് എന്റെ ബൈക്കിന്റെ പുറകിൽ കേറ്റി വണ്ടി വിട്ടുവികാരം വിവേകത്തിന് (അതോ നേരെ മറിച്ചോ? ..) വഴിമാറിയ അപൂർവ്വ നിമിഷങ്ങൾ. വണ്ടി നേരെ സ്റ്റേഷനിലെത്തിയപ്പോഴാണ്  ഞാൻ പോലീസുകാരനാണെന്നവർക്ക് മനസ്സിലായത്. ( അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ ടെംബർ കൂടിയെങ്കിൽ മാന്യ വായനക്കാർ ക്ഷമിക്കണം)  പിന്നെ കരച്ചിലും പിഴിച്ചിലും ഒക്കെയായി. അന്നൊന്നും സ്റ്റേഷനിൽ വനിതാ പോലീസില്ലാതിരുന്നതിനാൽ രണ്ടിനേയും പോലീസ് ജീപ്പിൽ കേറ്റി ചെങ്ങൽ സെന്റ് ജോസഫ് കോൺവെന്റിലെ കന്യാസ്ത്രീകളുടെ അടുത്ത് എത്തിച്ച് അന്ന് രാത്രി അവിടെ താമസിപ്പിക്കാൻ ഏർപ്പാടാക്കി.  ഞാനെന്റെ വീട്ടിലേക്കും പോയി. ആ തണുത്ത പാതിരാത്രിയിൽ  തണുത്ത വെള്ളത്തിൽ ഒന്നുകൂടി കുളിച്ച് സുഖമായി പുതച്ച്മൂടി കിടന്നുറങ്ങി. പിറ്റേന്ന് അതി രാവിലെ സ്റ്റേഷനിലെത്തിയപ്പോൾ നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റാ‍യ റൈഫൺ ജോസഫും (റൈഫൺ ജോസഫും ഞാനും പ്രീഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചവരാണ്)  നീലീശ്വരം കോൺ വെന്റിലെ മദറും മറ്റൊരു കന്യാസ്ത്രീയും അവിടെ നിൽക്കുന്നു. അവർ നടത്തുന്ന ഓർഫനേജിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാനില്ലത്രെ.. അതിന് പരാതി തരാൻ എത്തിയതായിരുന്നൂ അവർ. ഉടനെ അവരെ ചെങ്ങൽ സ്കൂളിലേക്ക് പറഞ്ഞു വിട്ടു. ഒത്തിരി നന്ദി പറഞ്ഞ് അവർ പിന്നെ വരാം എന്ന് പറഞ്ഞും പോയി. അവർ വാക്ക് പാലിച്ചു. പിറ്റേന്ന് എനിക്ക് കുറേ മിഠായിയും കുറച്ച് ഫ്രൂട്സും ഏതാനും കൊന്തയുമൊക്കെയായി അവർ വീണ്ടും എന്നെ കാണാൻ സ്റ്റേഷഷനിൽ വന്നു. കുട്ടികളെ സുർക്ഷിതമാക്കിയതിനേക്കാൾ ഓർഫനേജിന്റെ മാനം കാത്തതിന്റെ നന്ദി സൂചകമായി

Sunday 24 March 2013

കൊഴുക്കട്ടയും കൊച്ചപ്പാപ്പന്റെ കോണകവും..


ഇന്ന് കൊഴുക്കട്ട ശെനിയാഴ്ച. എല്ലാവരും കൊഴുക്കട്ടയൊക്കെ തിന്ന് വിശ്രമിക്കുമയായിരിക്കും, അല്ലേ?   എല്ലാവർക്കും കൊഴുക്കട്ട തിരുന്നാളിന്റെ ആശംസകൾ. ഭാര്യക്ക് ഇന്ന് ലോംഗ്ഡേ ആയതുകൊണ്ട് ഇന്നലെതന്നെ കൊഴുക്കട്ടയുണ്ടാക്കി. അതിൽ രണ്ടെണ്ണവും ഒരു കട്ടങ്കാപ്പിയും കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് കൊഴുക്കട്ടയെക്കുറിച്ച് രണ്ട് വാക്കെഴുതാമെന്ന് തോന്നിയത്. കേരളത്തിൽ മാത്രം കണ്ട് വന്നിരുന്നതും അതിപുരാതന കാലം മുതലേ ഓശാന തിരുന്നാളിന്റെ തലേദിവസം, അതായത് ഓശാന ശെനിയാഴ്ച്ച മാത്രം വീടുകളിൽ ഉണ്ടാക്കിയിരുന്നതുമായ ഈ കൊഴുക്കട്ട ഇന്ന് വിദേശങ്ങളിലുള്ള മലയാളി കടകളിൽ സുലഭം. അത്കൊണ്ട് തന്നെ ഈ കൊഴുക്കട്ടക്ക് ആ പഴയ കൊഴുക്കട്ടയുടെ പവിത്രതയോ പരിശുദ്ധിയോ ഒന്നും ആരും കൽ‌പ്പിക്കുന്നില്ല. എപ്പോ വേണമെങ്കിലും ആർക്കും വാങ്ങി കഴിക്കാം എന്നായിരിക്കുന്നു.  എങ്കിലും വീടുകളിൽ ഉണ്ടാക്കാത്തവരും ഉണ്ടാക്കാൻ അറിയില്ലാത്തവരും ഉടനേ പോയി റെഡിമെയ്ഡ് കൊഴുക്കട്ട വാങ്ങി ചൂടാക്കി കഴിക്കുക.  നല്ല കറുകറുത്ത ശർക്കരയിൽ ഉണ്ടാക്കിയ .. പിന്നെ അത് വെന്ത് പൊട്ടി അതിൽനിന്നും ഒലിക്കുന്ന ആ ശർക്കര ലായനിയും കൂട്ടി അപ്പാടെ വിഴുങ്ങി.. പിന്നെ കയ്യിലെ വിരലുകൾക്കിടയിലൂടെ ഒലിക്കുന്ന  ശർക്കര ലായനി നക്കി തുടച്ച് .. പിന്നെ അത് ഇരുന്ന പിഞ്ഞാണി പല പ്രാവശ്യം നക്കി തുടച്ച്.. ഇതൊക്കെയല്ലേ ആ പഴയ കാലത്തെ കൊഴുക്കട്ടയുടെ ഓർമ്മകൾ.  എന്നാൽ ഇതിനപ്പുറം എനിക്ക് മറ്റൊരോർമ്മകൂടിയുണ്ട്. എന്റെ കൊച്ചപ്പാപ്പന്റെ ഓർമ്മകൾ. പേര് പൈലി, ജനിച്ച തീയ്യതി ആർക്കും അറിയില്ല, പക്ഷേ ദിവസം അറിയാം. ഒരു ശെനിയാഴ്ച്ച. അതെ ഒരു കൊഴുക്കട്ട ശെനിയാഴ്ച്ചയായിരുന്നു അദ്ദേഹം ഭൂജാതനായത്. അത്കൊണ്ട് തന്നെ എന്റെ കൊച്ചപ്പാപ്പന്റെ ബെർത്ത് ഡേയായി എല്ലാ കൊല്ലവും ഈ ശെനിയാഴ്ച്ചയാണ് ആഘോഷിക്കുന്നത്. ബെർത്ത്ഡേ കേക്കിന് പകരം അന്ന് കൊഴുക്കട്ട മുറിച്ച് ബെർത്ത്ഡേ ആഘോഷിക്കും. (ചുമ്മാ)  കൊഴുക്കട്ട തിരുന്നാളിന്റന്ന് ജനിച്ചത്കൊണ്ട് അദ്ദേഹത്തെ നാട്ടുകാർ കൊഴുക്കട്ട പൈലി എന്നായിരുന്നൂ വിളിച്ചിരുന്നത്.  നല്ല അധ്വാനശീലനായ കൊച്ചപ്പാപ്പൻ മരിച്ചിട്ട് ഇപ്പോ രണ്ട് വർഷം ആകാറായി. അദ്ദേഹത്തെ സ്മരിക്കുംബോൾ  ആദ്യം എനിക്കോർമ്മ വരുന്നത് അദ്ദേഹത്തിന്റെ മുഷിഞ്ഞ കോണകങ്ങളായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് കൊച്ചപ്പാപ്പന്റെ വീട്. കൊച്ചപ്പാപ്പന്റെ വീട്ടിലെ കിണർ എന്റെ വീട്ടിലിരുന്നാൽ കാണാം  രാവിലെ മുതൽ പാടത്തും  പറമ്പിലും അധ്വാനിച്ച് 12 മണിയോടെ കൊച്ചപ്പാപ്പൻ  നേരെ കിണറ്റിൻ കരയിലെത്തി വെള്ളം കോരി കുളിക്കും ഒരു തോർത്ത് മുണ്ടും അടിയിൽ ഒരു കോണകവുമാണ് പണി ചെയ്യുംബോഴുള്ള സ്ഥിരം വേഷം. അങ്ങിനെ തന്നെയായിരിക്കും കുളിക്കുന്നത്. കുളിക്കുന്നതോടൊപ്പം തോർത്ത്മുണ്ട് അഴിച്ചെടുത്ത് അലക്ക് കല്ലിലിട്ട് തല്ലി അലക്കും. ഈ സമയം കൊച്ചപ്പാപ്പന്റെ അരയിലെ കോണകം വളരെ വ്യക്തമായി കാണാം. മണ്ണും ചളിയും പുരണ്ട് ഒരു മണ്ണിന്റെ കളറായിരുന്നു കൊച്ചപ്പാപ്പന്റെ കോണകങ്ങൾക്ക്. പിന്നീട് തോർത്ത് പിഴിഞ്ഞുടുത്ത ശേഷം  അരയിലെ കോണകം അഴിച്ച് അതും തല്ലി അലക്കും. പിന്നീട് അയയിൽ കിടക്കുന്ന കോണകമെടുത്ത് അരയിൽ കെട്ടും  അലക്കിയ കഴിഞ്ഞ കോണകം കിണറ്റിൻ കരയിലെ മുരുക്കിന്റെ കാലിൽ നിന്നും തെങ്ങിലേക്ക് വലിച്ച് കെട്ടിയ നേർത്ത കമ്പി അയയിൽ തൂക്കിയിടും. കാറ്റത്ത് പറന്ന് പോകാതിരിക്കാൻ ഒരു തല കമ്പിയിൽ കെട്ടിയിടും. ഇത് എനിക്കോർമ്മവച്ച കാലം മുതൽ ഈ യൂ.കെയിലേക്ക് വരുന്നത് വരെ ഞാൻ കണ്ടിരുന്ന സ്ഥിരം കാഴ്ച്ചയായിരുന്നു. മൊത്തം മൂന്ന് കോണകങ്ങളാണ് കൊച്ചപ്പാപ്പന് ഉണ്ടയിരുന്നത്. രണ്ടെണ്ണം  അയയിലും ഒരെണ്ണം അരയിലും. കൊച്ചപ്പാപ്പൻ തന്റെ സന്തത സഹചാരിയായിരുന്ന കോണകങ്ങളെ അനാധമാക്കി  യാത്ര പറഞ്ഞപ്പോൾ നമുക്ക് നഷ്ടമായത് എന്റെ കൊച്ചപ്പാപ്പനെ മാത്രമല്ലാ മറിച്ച് മഹത്തായ ഒരു സംസ്കാരം തന്നെയായിരുന്നില്ലേ? എങ്കിലും സ്വർഗ്ഗത്തിലിരുന്ന് എല്ലാം കാണുന്ന  കൊച്ചപ്പാന് എന്റെ ജന്മദിനാശംസകൾ നേരുന്നു. കൊച്ചപ്പാപ്പന്റെയുംമം അമ്മാമ്മയുടേയും ഫോട്ടോയാണ് ഇതിൽ കൊടുത്തിരിക്കുന്നത്.